2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മാധവിക്കുട്ടിക്ക് സമര്‍പ്പണം..

പ്രണയത്തെ പ്രണയിച്ചോരമ്മ
കുഞ്ഞിനെ പോലെ നിഷ്കളങ്കയായ്
കൃഷ്ണന്‍റെ രാധയെ പോലെ
റോമിയോ ജൂലിയറ്റിനെപ്പോലെ
പ്രണയത്തില്‍ ജീവിച്ചു മരിക്കാന്‍ കൊതിച്ചവള്‍
ഭക്തിസാന്ദ്രമാണ് എന്‍ സ്നേഹത്തിന്‍ ഉറവിടം
സമര്‍പ്പണം ആണ് അതിന്‍റെ പ്രാണവായു
ആര്‍ക്കുവേണമീ സമര്‍പ്പണം
അതിന്‍ തീഷ്ണതയേറ്റു വാങ്ങാന്‍
ആര്‍ക്കും ആകുന്നില്ലല്ലോ .....
ഒളിച്ചോടുക യാണെല്ലാരും ,എന്തിനെന്നറിയാതെ
ഏതിനെന്നറിയാതെ ...
ജീവന്‍റെ ഓരോ സ്പന്ദനവും എനിക്കു സമര്‍പ്പിക്കണം
പ്രാണന്‍റെ ഓരോ പിടിപ്പിലും അത് തിരിച്ചറിയണം
വേണ്ട യാരുമെന്നെ അറിയേണ്ട...സ്വീകരിക്കേണ്ട
എല്ലാമെല്ലാം മെന്നില്‍ നിറഞ്ഞു തന്നെയിരിക്കട്ടെ
എനിക്കായ് യെന്നോതിഎന്നിലേക്ക്‌ വന്ന
ആ രൂപമെന്നിലെന്നും ഉണ്ടാകും..ഓരോ നിശ്വാസത്തിലും
യെന്‍ നൊമ്പരത്തിനു വിളികേള്‍ക്കുന്ന
യെന്നിലെന്നും സ്വന്തനമാകുന്ന
വിശ്വരൂപമെന്നില്‍ തിരിയായ് തെളിയും
കാലം വരെയും യെന്നെയാരും സ്വീകരിക്കേണ്ടതില്ല
നിര്‍മുക്തയായ് ശരണം പ്രാപിക്കും വരെയും
അമ്മേ പറഞ്ഞത് ശരിയാണ്
ഭീരുക്കളാണെല്ലാരും ......