2009, മാർച്ച് 31, ചൊവ്വാഴ്ച

കര്‍മ കാണ്ഡങ്ങള്‍


ഒരു ജന്മത്തിന്‍ തപനവുമായീ പാല്‍കടല്‍
പോലൊരു ഹിമവന്‍മടിത്തട്ടില്‍ വീണു
കിടക്കെ മനമാത്മ പീഡതന്‍ ശരശയ്യയില്‍
പതിച്ചു ഭൂതകാലത്തേക്കുയൂളിയിടുന്നുവോ ...!!

നിങ്ങള്‍ തന്‍ അനുഗാമിയായെത്തിയപത്നി തന്‍
കാലിടറി വീണൊരൊച്ച കേള്‍ക്കാതെ പിന്തിരി -
ന്ജൊന്നു നോക്കാതെ നീങ്ങും പാണ്ഡവരെ,
കര്‍മ്മ കാണ്ഡത്തിന്‍ നിയോഗങ്ങള്‍ തേടാന്‍നുപേഷിച്ച്ചതോ?

ദുശ്ശാസന നിണധാരയാല്ലൊതിക്കിയകൂന്തലിന്‍
പാശമിതാകെട്ടഴിഞ്ഞു ഹിമബിന്ദു കണംപൊതിയുന്നു
ആഴ്ന്നുയിറങ്ങും
ശൈത്യത്തിലും വീശിയടികും ഹിമകാറ്റിലും
ഉലഞ്ഞ അംഗവസ്ത്രവുമായീ എകയായീ ഞാനിതാ....

പാഞ്ചാലനരേശന്‍തന്‍ പുത്റിയായ്പിറന്നതും
പാര്‍ഥന്‍ വേട്ടൊരുകന്യയെ
അന്ജായ്‌ പങ്കിടാന്‍
മാതാവോതിയതും പഞ്ചപാണ്ഡവര്‍ തന്‍
പത്നിയായ് ,പാഞ്ചാലിയായ് മാറിയതും...

പാഞ്ചാലികയായ് കരുതിയെന്‍ പതിദേവര്‍
പങ്കുവെച്ചും ,ചതുരംഗക്കളിയില്‍ലടിമയായ്
അപമാനിതയായ്‌ ,സൈരന്ധ്രിയായ്പുന്നരകത്തില്‍
പിറന്നൊരു പതിത
ജന്മമായ്‌ മാറിയില്ലേ....

ജന്മമേകാനായ്‌ പുത്രന്മാര്‍ അഞ്ചു പേരെ, കാലം
കവര്‍ന്നു പിണ്ഡം വെയ്ക്കുവാനാരുമില്ലതെ
അഗ്നിയില്‍ കുരുത്തതാണീ ജന്മം
അശ്രു ധാരയില്‍ മുങ്ങില്ലലോരിക്കലും ...!!

പീതവര്‍ണ്ണം പുല്‍കി നില്‍ക്കുമിയാകാശം കാണ്കെ
പീതാംബരധാരിനീയെന്‍
അരുകിലുണ്ടോ...
കര്‍ണ്ണ പിയുഷമായ്കേള്‍ക്കുന്നോരി രാരവം ,
അനന്ത പ്രവാഹത്തിന്‍ മന്ത്ര ധ്വനികളോ....

2009, മാർച്ച് 18, ബുധനാഴ്‌ച

മയിലാട്ടം


സുന്ദര സുരഭില പൊന്‍ പുലരിയില്‍
മഴവില്ലിന്‍ പൊന്കുടചൂടി കാറ്മേഘ
തേരില്‍ലേറീ വന്നതെതി പുതു മഴ
മന്ദമാരുതന്‍ തലോടല്‍ ലേറ്റ്മന്ദഹസികുമെന്‍
നനുരാഗം പീലി നിവര്‍ത്തിയാടുന്നു
യെന്‍ പ്രിയതമെ യെങ്ങാണ് നീ ,
നീയെന്‍ അരുകിലെങ്ങില്‍ നീര്‍മഴതുള്ളികള്‍
പുഷ്പ വിര്ഷട്ടികള്‍ലലോ...

മന്ദം
മന്ദം ചാരത്തു അണയൂ
മന്ദാകിനി തന്‍ താമരഹാരം നല്‍കാം
മണിമണ്ഡപമൊരിക്കി പ്രകൃതി
മദികുംസുഗന്തം ചുരത്തി ധരണി
വനലത പുല്‍കും മധുകര പ്രിയനെ പോല്‍
ഞാന്‍ നില്പ്പു മേഘനാദം മുഴങും
നേരം നീയെന്‍ മാറോടന്യൂ ...

മധുരധാരയൂറും നിന്‍ വദനമെന്നെ
മധുകര പ്രിയനാകാന്‍ ക്ക്ഷനികുന്നുവോ
സപ്ത വര്ണചിറകുകള്‍ കുടഞ്ഞുവെന്‍
ശ്രിങ്ങാരംകാണുക നീയെന്‍ അനുരാഗിണി
യായി മാറൂയെന്ന്‍നരുകില്‍ കൊക്കുകള്‍
ചേര്‍ത്തും ചിറകുകളൂരുരുമിയും
പ്രണയ മഴതന്‍
കുളിരിമയില്‍
ആനദലഹരിയില്‍ ലാറാടാം..

2009, മാർച്ച് 9, തിങ്കളാഴ്‌ച

പുനര്‍ ജന്മം



നീലലോഹിതമാം നിന്‍ ശില്പ ചാരുതയില്‍
നയനങലാല്‍ തഴുകി യാരാണെന്നന്നയാരായവെ
നീയെന്‍ പതിയെന്നോതിയത് യാരോ
മാതവോ,തോഴിമാരോ യെന്‍ മന്മോ

അഗ്രാങ്ങുലിലാളനങ്ങള്‍ നല്കി
സുഗന്ധ ചാരിലാരാടിച്ചലങ്ങാര
കുസുമങ്ങള്‍ ചൂടി യെന്നരുകില്‍
കിടത്തി വെഞ്ഞാമരംവീശവെ...

സുന്ദര വേണുഗാനം മെന്കാതോരംമീട്ടി
യെന്നുള്ളംനിര്കുന്നുവോസൌമ്യത യാര്‍ന്ന
നിന്‍ മുഖ കമലം വിറയാര്‍ന്ന വിരല്കലാല്‍ തൊട്ടു
നോകകവെ കണ്ടു ഞാന്‍ മിന്നി മായുംമന്ദസ്മിതം ...

സുകൃതം ചെയ്തോരെന്‍ മുന്‍ ജന്മം
സുകൃതിയായി മാറിയെന്റ്റിജന്മവും
സ്പോണ ത്തില്‍ ലെന്നോളം ഞാന്‍ അറിവു രാധതന്‍
മോഹമല്ലോ മീര യായി പുനര്‍ ജനിപ്പു..!!

കാളിന്തിതീരത്തുവിസ്മിര്‍ത്ത യായെന്റ്ടി
രൂപമോര്കുന്നുവോ....നിന്‍ കുഴല്‍ വിളിക്കായി
കാതോര്‍ത്ത രാധയെ ,മീരയായ്തംബുരു മീട്ടുന്നു
കണ്ണാനിന്‍ സൊരൂപത്തില്‍ നിത്യയാകാന്‍ ...

2009, മാർച്ച് 7, ശനിയാഴ്‌ച

കാലത്തിന്‍ അടിയോഴുകില്‍ വീണുപോയെന്‍ മാനസം
ഏകാന്ത തടവറയികുള്ളില്‍ ലെന്നപോലെ
കൊതികുവനെതുമെയില്ല നല്കുവനുമൊന്നുമില്ല
നിസങ്ങതയും ,നിര്‍വികാരതയും പോതിയു മെന്‍
ചിന്തകളും ഞാനും മാത്രം...

അടഞ്ഞു പോയെന്‍ കാതുകള്‍
തുറക്കാനാവുന്നില്ല യെന്‍ മിഴികള്‍
ഒറ്റയ്ക്ക് കൂനി പിടിച്ചിരുന്നു ചുറ്റും
നടക്കുന്നതെന്തെന്നു അറിയാതെ ...

ഊര്ന്നിറങ്ങും നരഭോജികളാം ചിന്തകള്‍
കൈവിരല്‍ നീട്ടിയെന്നെ മാന്തി കീറുന്നു
നീര്‍കുമിള പോലെയെന്‍ ജീവിതം
യിട്ട് വീഴും രുധിരധാര യനിഞ്ഞ കൈകളാല്‍
കോരിയെടുക്കാന്‍ വ്രഥാ ശരമികുന്നു
ചോരതുടുപ്പര്‍ന്ന ഹൃദയത്തിനായീ ....

2009, മാർച്ച് 4, ബുധനാഴ്‌ച

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
പരിഹാസത്തിന്‍കൂരമ്പ്‌ഏറ്റുഒലികും
രക്തത്താല്‍ സൌയം നനയികും
രക്തസാക്ഷി ,ജീവിച്ചിരിക്കുംരക്തസാക്ഷി ...

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ഭൂമിയില്‍ വേര്ഉറയികാന്‍കഴിയാത്തവള്‍
നിഷ്കരുണം പുറത്താക്ക പെട്ടവല്‍
പിന്‍വിളി കാതോര്‍ത്തു തറവാട് വിടാനകതെ
ഒരു തുണ്ടു ഭൂമിക്കായീ യാച്ചിക്കുന്നവള്‍...

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ഇതെന്‍ ഭാഗ്യം എനിക്കായി ജീവന്‍
തെജിക്കാന്‍ യെന്‍ സഹോദാരങ്ങള്‍ ,യെന്‍
അവകാശത്തിനായി ജീവ രക്തം ചൊരിഞ്ഞവര്‍
അവസാന തുള്ളി വരെ എനിക്ക് നല്കി പോരാടുന്നു..

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
ആരോപണ മിന്നു മെനികുബാക്കി
സോദരണ്ങളെ കേല്കുന്നുവോനിങ്ങള്‍
ഞാന്‍ നിന്നൊരു യക്ഷിയാണ് ...നിങ്ങള്‍ തന്‍
ചോരയും , നീരും ഊറ്റിഎടുക്കും യക്ഷി...!!

ഞാന്‍ ഒരു ഇത്തിള്‍ കണ്ണി
എനികായീ പൊലിഞ്ഞ കൂട
പ്പിരപ്പുകാകയീഞാന്‍ ഏതാ ബാക്കി
തളരില്ല ഞാന്‍ കൂരംബെട്ടാലും ,കുത്തി കീരിയാലും
അനീതി കകായീ പോരാടുമവസന ശ്വസം വരേയുമ്.....