2009, ഏപ്രിൽ 15, ബുധനാഴ്‌ച
എന്തിനെന്നറിയാതെ ....
മടുക്കുന്നു മനം
എന്തിനോ, ഏതിനൊ യെന്നില്ലാതെ
ഭൂതകാലതേയ്ക്ക് ഓടാന്‍ കൊതിക്കുന്നു മനം
അവിടമാണ് സുരഷിതം
ഏകാന്തതയുടെ സുഖമുള്ള തഴുകല്‍..
ഒറ്റപെടലിന്റെ തേങ്ങലുകളില്ല ,
ഓര്‍ക്കുവാന്‍ ഒന്നുമില്ല ,നേടാനും
ചിന്തയ ചിന്തകള്‍ പാദങ്ങളില്‍
തറയ്ക്കും കാരമുള്ളുകള്‍ പോലെ
തിക്കും ,തിര്‍ക്കുമില്ലതെ
കൂട്ടും,കൂട്ടുകാരുമില്ലതെ
പുല്ലും ,കല്ലും, കരിയിലകളും
വീണുകിടക്കും വഴിയോരത്തിലൂടെ
എന്തോ തേടാനെന്നപോലെ നടക്കാം ..
പായല്‍ നിറഞ്ഞ കുളക്കടവിന്‍
വക്കത്തു പാഴ്കിനാവിനു കൂട്ടായിരികാം
കാട്ടുചേമ്പിന്‍ തണ്ടുടൊടിച്ചും
പാട്ടു മൂളും കൊതുകുകള്ക് രക്തദാനം ചെയ്തും
അതിഥി യരാനെന്നുയെത്തി നോക്കും
നീര്‍ തവളകള്കായീ കല്ലുകള്‍ പൊറുക്കാം
കുളിരുള്ള പുലര്‍ക്കാലങ്ങളില്‍
പുറത്തിറങ്ങി താരാപഥം നോക്കാം
ആര്‍ത്തിരമ്പും മഴക്കാലത്തു
കൂടില്ലാത്ത കിളിയെ പോലെ
ഒട്ടിയ ചിറകുമായി നനഞ്ഞിരിക്കാം
ഓര്‍മതന്‍ പുസ്തകത്താളില്‍
യിനിയൊന്നും കോറിയിടനില്ല
കഥകളും ,കവിതകളുമൊന്നുമില്ല
താഴുന്നു പോകട്ടെ ഭൂതകാലതേയിക്ക്
യിനിയൊരു കാലം കാണാനാകാതെ ....
2009, ഏപ്രിൽ 5, ഞായറാഴ്‌ച
നിനക്കായ് ഒരു പാരിജാതഹാരം
കൈയെത്തും ദൂരത്താണ് നീ എങ്കിലും
ജന്മത്തിന്‍ അപ്പുരമല്ലോ നീ നില്പ്പു
ചമയങ്ങള്‍ അണിഞ്ഞുവെന്‍ മനം
വേണുധാരീ നിന്നെ വരവേല്‍കാനായീ...
പാല്‍ നിറമോഴുകും നിലാവിന്‍ രാവിലും
കുളിര്‍മഞ്ഞു മൂടും പുലര്‍ക്കാലത്തും
ഗൂഡ മന്ദസ്മിതമൊളിക്കും നിന്‍ മുഖകാന്തി
സൂര്യതേജസ്സായെന്‍ മുന്നില്‍ നിറയുന്നു...
കരളില്‍ നിറയും വികാരമേതോ ..
പ്രണയത്തിന്‍ അനുഭൂതിയോ ...
ഭക്തി തന്‍ മന്ത്രങ്ങളോ ...
ജന്മങ്ങള്‍ താണ്ടി ഞാന്‍ വരുമ്പോഴോക്കെയും
നീയൊരു മരീചികയായ് യെന്‍ മുന്നില്‍ലെന്നും
പ്രഹേളിക കാട്ടുന്നതെന്തിനോ ...?
നിഴലായ് ഞാന്‍ നിന്നില്‍ അലിഞ്ഞിടും
മെന്‍ ജീവസ്പന്ദനമെന്തെ തിരിച്ചറിയുന്നില്ല ...
സ്വര്‍ഗീയദേവവര്‍ഷം പോല്‍
എന്നില്‍ പൊഴിയും അനുരാഗമേ..
പാരിജാതം കോര്‍ത്ത ഹാരമിതാ ..
ഞാനോന്നണിയിക്കട്ടെ നിന്‍ കണ്ട്ടമിതില്‍
ആത്മസഖിയാമെനിക്കൊരുമാത്രയെങ്കിലും
ജന്മത്തിന്‍ അപ്പുരമല്ലോ നീ നില്പ്പു
ചമയങ്ങള്‍ അണിഞ്ഞുവെന്‍ മനം
വേണുധാരീ നിന്നെ വരവേല്‍കാനായീ...
പാല്‍ നിറമോഴുകും നിലാവിന്‍ രാവിലും
കുളിര്‍മഞ്ഞു മൂടും പുലര്‍ക്കാലത്തും
ഗൂഡ മന്ദസ്മിതമൊളിക്കും നിന്‍ മുഖകാന്തി
സൂര്യതേജസ്സായെന്‍ മുന്നില്‍ നിറയുന്നു...
കരളില്‍ നിറയും വികാരമേതോ ..
പ്രണയത്തിന്‍ അനുഭൂതിയോ ...
ഭക്തി തന്‍ മന്ത്രങ്ങളോ ...
ജന്മങ്ങള്‍ താണ്ടി ഞാന്‍ വരുമ്പോഴോക്കെയും
നീയൊരു മരീചികയായ് യെന്‍ മുന്നില്‍ലെന്നും
പ്രഹേളിക കാട്ടുന്നതെന്തിനോ ...?
നിഴലായ് ഞാന്‍ നിന്നില്‍ അലിഞ്ഞിടും
മെന്‍ ജീവസ്പന്ദനമെന്തെ തിരിച്ചറിയുന്നില്ല ...
സ്വര്‍ഗീയദേവവര്‍ഷം പോല്‍
എന്നില്‍ പൊഴിയും അനുരാഗമേ..
പാരിജാതം കോര്‍ത്ത ഹാരമിതാ ..
ഞാനോന്നണിയിക്കട്ടെ നിന്‍ കണ്ട്ടമിതില്‍
ആത്മസഖിയാമെനിക്കൊരുമാത്രയെങ്കിലും
നിന്‍ ഗളം പുല്കാനാകുമല്ലോ ....!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)