2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മാധവിക്കുട്ടിക്ക് സമര്‍പ്പണം..

പ്രണയത്തെ പ്രണയിച്ചോരമ്മ
കുഞ്ഞിനെ പോലെ നിഷ്കളങ്കയായ്
കൃഷ്ണന്‍റെ രാധയെ പോലെ
റോമിയോ ജൂലിയറ്റിനെപ്പോലെ
പ്രണയത്തില്‍ ജീവിച്ചു മരിക്കാന്‍ കൊതിച്ചവള്‍
ഭക്തിസാന്ദ്രമാണ് എന്‍ സ്നേഹത്തിന്‍ ഉറവിടം
സമര്‍പ്പണം ആണ് അതിന്‍റെ പ്രാണവായു
ആര്‍ക്കുവേണമീ സമര്‍പ്പണം
അതിന്‍ തീഷ്ണതയേറ്റു വാങ്ങാന്‍
ആര്‍ക്കും ആകുന്നില്ലല്ലോ .....
ഒളിച്ചോടുക യാണെല്ലാരും ,എന്തിനെന്നറിയാതെ
ഏതിനെന്നറിയാതെ ...
ജീവന്‍റെ ഓരോ സ്പന്ദനവും എനിക്കു സമര്‍പ്പിക്കണം
പ്രാണന്‍റെ ഓരോ പിടിപ്പിലും അത് തിരിച്ചറിയണം
വേണ്ട യാരുമെന്നെ അറിയേണ്ട...സ്വീകരിക്കേണ്ട
എല്ലാമെല്ലാം മെന്നില്‍ നിറഞ്ഞു തന്നെയിരിക്കട്ടെ
എനിക്കായ് യെന്നോതിഎന്നിലേക്ക്‌ വന്ന
ആ രൂപമെന്നിലെന്നും ഉണ്ടാകും..ഓരോ നിശ്വാസത്തിലും
യെന്‍ നൊമ്പരത്തിനു വിളികേള്‍ക്കുന്ന
യെന്നിലെന്നും സ്വന്തനമാകുന്ന
വിശ്വരൂപമെന്നില്‍ തിരിയായ് തെളിയും
കാലം വരെയും യെന്നെയാരും സ്വീകരിക്കേണ്ടതില്ല
നിര്‍മുക്തയായ് ശരണം പ്രാപിക്കും വരെയും
അമ്മേ പറഞ്ഞത് ശരിയാണ്
ഭീരുക്കളാണെല്ലാരും ......

2010, ജനുവരി 4, തിങ്കളാഴ്‌ച

ഇനിയും ഈ തീരത്ത് ....

അസ്തമയ സുര്യനെ നോക്കി നില്‍കുകയായിരുന്നു ഞാന്‍ ...
ആഴക്കടലിന്‍ മുങ്ങി താഴുന്ന ആര്‍ക്കന്റെ വൈഡൂര്യ
കിരണങ്ങള്ലേറ്റ് തിളങ്ങുകയായിരുന്നു വെന്‍ മുഖം
എന്താണ് വദനമിന്നുച്ചുവക്കനെന്നാരഞ്ഞു
ഒരു കുടന്ന പൂക്കളെന്റെ നേരെ നീട്ടി നീ ..
മന്ദസ്മിതം തൂകി നിന്‍ മിഴ്യോരം നോക്കി
നന്ദിയോടെ പൂക്കള്‍ തന്‍ സൌരഭ്യം ഞാന്‍ നുകര്‍ന്നു
ആത്മ സുഗന്ധം പൊഴിക്കുമീ പൂക്കള്‍ വിരിയുന്നത്
യെനികെന്നു ചൊല്ലി ഉദ്യാനം കാണാന്‍ യെന്നെ നീ ക്ഷണിച്ചു
ആഹാ ..!! അപൂര്‍വവും അസുലഭവുമായ പൂക്കള്‍ തന്‍ സമ്മേളനം
മാസ്മരിക സൌരഭ്യം ചൊരിഞ്ഞു നില്‍ക്കുന്നു ...
പരിമളം വഴിയും കാറ്റിന്‍ താഴുകലാസ്വദിക്കെ
അതിനു നിന്‍ നിശ്വാസത്തിന്‍ ചൂടുണ്ടെന്നു ഞാനറിഞ്ഞു ..
വേലിയാല്‍ ചുറ്റപ്പെട്ട നിന്‍ ഉദ്യാനത്തിലെ
പാതി ചാരിയ വാതുക്കല്‍ ഞാന്‍ നിന്നു..
മുട്ടി വിളിക്കനാഞ്ഞ കൈകളെ ശാസിച്ചു
ദളങ്ങള്‍ ഒന്നു തൊട്ടു നോക്കാനാകാതെ
ചുണ്ടോടു ചേര്‍ത്തു മുകരാതെ
പിന്തിരിഞ്ഞു നടക്കനകതെ നിന്നു ഞാന്‍ ...
നിന്‍ ഹൃദയമിടുപ്പിന്‍ താളമെനിക്ക് കേള്‍ക്കാമെങ്കിലും
കാതങ്ങളോളംമകലെയല്ലേ നീ നില്‍പ്പു...
കണ്ണുകള്‍ പരസ്പരം അനുരാഗം കൈമാറവെ
നിനാത്മരാഗം കേട്ടു ഞാന്‍ തരളിതയായ്
സ്നേഹസാഗരം അലയടിക്കും
നിന്‍ കാരുണ്യത്തിന്‍ തീരത്തു
എന്റെയീ ജന്മം തീരുവോളം
നിന്നെയും കാത്തു ഞാനിരിക്കുന്നു ....